“ഒപ്പം ഉണ്ട് കേരളം“ __ടി.പി കലാധരന്‍

(ഈ പോസ്റ്റ്‌ ശ്രീ ടി.പി കലാധരന്‍ സാര്‍ ബ്ലോഗിലേക്ക് എഴുതിയ അഭിപ്രായമാണ് . പ്രസ്തുത പോസ്റ്റിലെ അഭിപ്രായം വായിക്കുന്നവരെ അത് കാണൂ . എല്ലാവരും വായിക്കേണ്ടതാണ് എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. കലാധരന്‍ സാര്‍ ക്ഷമിക്കുമല്ലോ ?  കലാധരന്‍ സാറിന്റെ ബ്ലോഗിലേക്ക്  ഇവിടെക്ലിക്ക് ചെയ്യുക പള്ളിക്കൂടം യാത്രകൾ  , ചൂണ്ടുവിരൽ,സ്കൂൾ വാർത്തകൾ,വിദ്യാലയ ശാക്തീകരണം.കോം,   വഴികാഴ്ചകൾ ,കടൽ സന്ധ്യ


                                                                    സ്കൂളിന്റെ  ഉദ്യമം ആവേശം പകരുന്നു.ഞാന്‍  അതീവ സന്തുഷ്ടനാണ്.
കാരണം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്കൂൾ.
അവിടെ കുട്ടികളെ എഴുത്തുകാരാക്കി മാറ്റുന്നു.
കുട്ടികളുടെ രചനകൾ അർഹിക്കുന്ന പ്രാധാന്യത്തോടെ അതിന്റെ മൂല്യം കണ്ടെത്തി ലോകവുമായി പങ്കിടുന്നു.
നാടിന്റെ പലഭാഗങ്ങളിലും ഉള്ളവർ ഈ സ്കൂൾ ബ്ലോഗ് സന്ദർശിക്കുന്നു.
കുട്ടികൾക്ക് അനുമോദനങ്ങൾ.
പോരേ, കുട്ടികളായത് കൊണ്ടാണോ ഈ അനുമോദനം? അല്ല അവരുടെ എഴുത്തിന്റെ വലിപ്പം കൊണ്ട് കൂടിയാണ്.
ആറാം ക്ലാസിലെ ( എ ഡിവിഷൻ ) എഴുത്തുകാരെ മാത്രം ഞാൻ ഉദാഹരിക്കുന്നു. (മറ്റു ക്ലാസുകാര് പിണങ്ങരുതേ )
"നൃത്തം ചെയ്യും മാമ്പഴമെല്ലാം
അഴകില് തൂങ്ങി കാണുമ്പോൾ
കൊതിയൂറുന്നെന്നകതാരിൽ." (അശ്വതി ) കവിതയുടെ താളം, വാക്കുകളുടെ ചേരുവ ഇവ കവിതയെ ആകർഷകമാക്കുന്നു. മാമ്പഴക്കൊതി ആർക്കാണ് .ഏതു പ്രായത്തിലാണ് ഇല്ലാത്തത്.?


അനർഘ ദരിദ്രനായ വൃദ്ധനെയാണ് കാട്ടിത്തരുന്നത്.
ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരാളെ സന്തോഷ നിമിഷങ്ങളിൽ കാണുക എന്നത് നല്ല കാര്യം. ഇവിടെ വളരെ ഒതുക്കത്തോടെ ആനന്ദത്തിൻ നദി ഒഴുകി എന്ന് പറഞ്ഞു കവിത അവസാനിപ്പിക്കുമ്പോൾ വായനക്കാർക്കും നദീസ്നാന നിർവൃതി. ആ വരികള് നോക്കൂ.
"അകലെ നിന്നൊരു കുഞ്ഞപ്പോൾ
വയസ്സനെ നോക്കി ചിരിതൂകി
പാവമയാളുടെ ഹൃദയത്തിൽ
ആനന്ദത്തിൻ നദിയൊഴുകി"


താമരപ്പെണ്ണിന്റെ പിറന്നാൾ ദിനം എങ്ങനെ ഉള്ളതായിരിക്കുമെന്നതാണ് സയന ഭാവനയിൽ കണ്ടത്. ആരും കൊതിക്കുന്ന ചേലൊത്ത സുന്ദരി-അവളെ കാണാൻ ആരെല്ലാം വന്നു കാണും.? ആ സന്തോഷം എങ്ങനെ പ്രവർത്തിച്ചിരിക്കും? കവി അവ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു.


"താമരക്കുഞ്ഞിന്റെ തളിരിതളിൽ
പൂമ്പാറ്റ വന്നൊരു മുത്തമിട്ടു"


ശരിക്കും പിറന്നാൾ മധുരം ഉള്ള ര ചന.
അശ്വതി വെള്ളയുടുപ്പിട്ട കോഴിക്കുഞ്ഞേ എന്നു തുടങ്ങുന്നു.


“കൂരിരുട്ടാണെങ്ങും ഓര്മ്മ വേണം
കാലമിതു കള്ളക്കർക്കിടകം“.
ഇതു വായിച്ചപ്പോൾ കടമ്മനിട്ട എഴുതിയ വരികൾ ഓർമ്മ വന്നു.
പഴയ ഒരു പാട്ടുണ്ട്.അതു പങ്കിടാം.


“ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതപ്പോത്ത്തിൽ വെച്ചിട്ടുണ്ട്
അപ്പം തന്നാൽ ഇപ്പം പാടാം
ചക്കര തന്നാൽ പിന്നേം പാടാം“


ഇവിടെ പാട്ട് മധുരമുള്ളതായതിനാൾ ചക്കര പകരം ചോദിക്കുകയാണ്.
സവ്യശ്രീ അണ്ണാരക്കണ്ണനോട് പറയുന്നു ഒരു കൊച്ചു മാമ്പഴം തന്നാല് പകരം മധുരമുള്ള പാട്ട് നല്കാം എന്ന്.
പാട്ടിന്റെ മധുരം = മാമ്പഴത്തിന്റെ മധുരം. കൊള്ളാം!
സഫ്ന കവിത കുഞ്ഞാടിന് നല്കി.
ഏഴ് കുഞ്ഞെഴുത്തുകാരുടെ രചനകൾ.
ഇനിയും കൂടുതൽ എഴുത്തുകാർ പ്രത്യക്ഷപ്പെടും.
സ്കൂൾ എഴുത്ത് കൂട്ടത്തിനു മികച്ച മാതൃക.
പൊതുവിദ്യാലയങ്ങൾ ബ്ലോഗെഴുത്തുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ അതു ഒരു ചരിത്രം സൃഷ്ടിക്കലാണ്.
ഒപ്പം ഉണ്ട് കേരളം എന്നു പറയാൻ ആഗ്രഹിക്കുന്നു.                        
                                                         ടി.പി കലാധരന്‍ 

3 അഭിപ്രായങ്ങൾ:

  1. MYfeeling' ഓം സഹാനനവതു, സഹ നഒവു ഭുനക്തു , സഹ
    വീര്യം കരവഹെ ,തേജസെ നവധീത -
    മാസ്തു, മാ വിധ്യ്ഷ ......................വഹൈ

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ടവരെ
    കലാധരന്‍മാഷുടെ വാക്കുകള്‍ ആവര്‍ത്തിക്കട്ടെ
    ഞങ്ങള്‍ ഒപ്പമുണ്ട്

    മറുപടിഇല്ലാതാക്കൂ