മഴച്ചന്തം----------------------------------ശാദിയ നസ്രിന്‍ 6A

മഴച്ചന്തം                             ----ശാദിയ നസ്രിന്‍  6A
ചറ  പറ ചറ പറ പെയ്യുന്നു മഴ 
കേള്‍ക്കാനെന്തോരിമ്പം, 
തുള്ളിക്കൊരു കുടമായ് പെയ്യുന്നു 
കാണാനെന്തൊരു ചന്തം.

കോരി ചൊരിയും മഴയത്തങ്ങനെ
പാടിപ്പാടിപ്പോകാം,    
മഴയത്താടിപ്പാടിപ്പോകെ 
കുളിരണിയുന്നു നമ്മള്‍ . 
--------------------------------------------------------------------------------------------------
നിദ്രയാണ് മുത്തശ്ശി                   ----ശാദിയ നസ്രിന്‍  6A  


ഓര്‍മ്മകളില്‍ മോണകാട്ടി ചിരിതൂകും മുത്തശ്ശി,
ഓമനിക്കാന്‍ കൈകള്‍ നീട്ടുമെന്റെ പ്രിയ മുത്തശ്ശി.
സ്നേഹത്തിന്‍ നിറകുടമായ് താരാട്ടിന്‍ ഈണവുമായ്,
എന്നുമകതാരിലെത്തും എന്റെ പൊന്നുമുത്തശ്ശി.
വാത്സല്യ തേന്‍ ചുരത്തും കൊതിയൂറും കഥകള്‍ ചൊല്ലി
ഞാനുറങ്ങാന്‍ കാത്തിരിക്കുമെന്നുമെന്റെ  മുത്തശ്ശി.
മറവിതന്‍ നീര്‍ക്കയത്തില്‍ ആഴ്ന്നിടാത്ത ചിത്രമായി
നിത്യവുമെന്‍  മാനസത്തില്‍ നിദ്രയാണ് മുത്തശ്ശി.

കഥ :നല്ല കൂട്ടുകാര്‍ ----------------------------------------------------അശ്വന്ത്.ടി 6A

നല്ല കൂട്ടുകാര്‍
രാമുവും ടോമി എന്ന നായയും നല്ല കൂട്ടുകാര്‍ ആയിരുന്നു .രാമു എവിടെ പോകുമ്പോഴും ടോമിയും കൂടെ പോകും .രാമു സ്കൂളില്‍ പോകുന്നത് ടോമിക്ക് സങ്കടമാണ് .വൈകുന്നേരം വരെ ടോമി കാത്തിരിക്കും . 
   ഒരു ദിവസം  ഇവര്‍ രണ്ടു പേരും വീട്ടിനടുത്തുള്ള കായല്‍ തീരത്ത് കൂടെ നടക്കുമ്പോള്‍ രാമു കാലു വഴുതി കായലിലേക്ക് വീണു . ഇത് കണ്ടു ടോമി കുളത്തിലേക്ക്‌ ചാടി .ബഹളം കേട്ട് ആളുകള്‍ വന്നു രാമുവിനെ രക്ഷിച്ചു .പക്ഷെ ടോമിയെ രക്ഷിക്കാനായില്ല .രാമു ഏറെ നാള്‍ ദുഖിച്ചു .എല്ലാ വര്‍ഷവും ടോമി മരിച്ച ദിവസം രാമു ടോമിയുടെ ശവക്കല്ലറയ്ക്ക്   മുകളില്‍ പുഷ്പാര്‍ച്ചന നടത്തും .
                                                                          
                                                                                                                   അശ്വന്ത്.ടി 6A
      

നാവു കുഴക്കി*****************************************************************സമ്പാദകൻ:കൽ‌പ്പക്.എസ്



  • *അരുത് കുതിരെ അരുതരുത് കുതിരെ അതിരേലുള്ളോരു മുതിര തിന്നാന്‍ മുതിരരുത് കുതിരേ.                                                  *പച്ചത്തത്ത പത്തു പച്ചച്ചക്ക കൊത്തിച്ചത്തു.                                                                          *ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ.                                                                           *തണ്ടുരുളും തടിയുരുളും തണ്ടിൻ‌മേലൊരു ചെറുതരികുരുമുളകുരുളും.

അമ്മുവിന്‍റെ പൂന്തോട്ടം -----------------------------------------------------------------------------സയാന.എം.കെ 6A-----sayana

അമ്മുവിന്‍റെ പൂന്തോട്ടം 
അമ്മുവിനുണ്ടൊരു പൂന്തോട്ടം 
ചന്തം ചേരും പൂന്തോട്ടം, 
ആനന്ദത്താല്‍ പൂക്കള്‍ ചിരിക്കും 
ചാരുതയാര്‍ന്നൊരു പൂന്തോട്ടം .

എന്തൊരു ചന്തം പൂന്തോട്ടം, 
പച്ച പുതച്ചൊരു പൂന്തോട്ടം ,
ആടി രസിക്കും പൂന്തോട്ടം ,
അമ്മുവിനായൊരു പൂന്തോട്ടം 
                                                                                    .സയാന.എം.കെ   6A

പാടും പൈങ്കിളി----------------------------------------------------------വിഷ്ണുവിജയൻ&മുഹമ്മദ് റിസാൽ 7D

->
പാടും പൈങ്കിളി 
കഥകള്‍ നിരവധി പാടും പൈങ്കിളി 
തത്ത പെണ്ണേ ചൊല്ലാമോ? 
മാമല നാടിന്‍ മണമൂറുന്നൊരു
സത്കഥയോരോന്നോതാമോ?

പാടൂ പാടൂ കഥയോരോന്നും 
കനിവൂറും തേന്‍ മൊഴിയാലെ,
അമ്പിളിമാമനുദിക്കും മേട്ടിലെ 
പുകിലുകളൊക്കെ പറയാമോ? 

മരതകറാണീ നിന്‍ മൃദുകവനം 
കരളില്‍ കുളിര് നിറയ്ക്കുന്നു.
കാടുകള്‍ ഉള്ളൊരു മാമല നാട്ടിന്‍ 
ചേലുകള്‍ ഒന്നായ് ചൊല്ലാമോ?

കഥയൊഴുകട്ടെ ഹൃത്തില്‍ നിന്നും 
പൈമ്പാലോഴുകും നിറവോടെ,
പുളകിത മാനസരയീടട്ടെ
കഥ കാത്തീടും കുഞ്ഞുങ്ങൾ. 

പവിത്രന്‍ ഇനിയും ഓടണം...........................കൽ‌പ്പക് എസ്


പവിത്രന്‍ ഇനിയും ഓടണം...

ഞാന്‍ ഒരു തീക്കുനിക്കാരനാണ് , പവിത്രന്‍ തീക്കുനിയെ ആര്‍ക്കും പരിചയപ്പെടുത്തണ്ട എന്നു കരുതുന്നു.


തന്റെ 32 വയസ്സിന്റെ ജീവിതാനുഭവങ്ങള്‍ 10 ആയുസ്സിലേക്കു കവിത പകരും എന്നു പറഞ്ഞ കവി, ജീവിക്കാനായി ആയഞ്ചേരി മാര്‍ക്കറ്റില്‍ പച്ചമീന്‍ വില്‍ക്കുന്ന പവിത്രേട്ടന്‍, കണ്ടിട്ടുണ്ടു ഒരുപാട്‌ തവണ, എന്നെ അറിയാം, കണ്ടാല്‍ ഒരു പക്ഷെ തിരിച്ചറിയില്ല. കാരണം ഞാന്‍ എന്നോ ഉപരിപടനം, ഉദ്യോഗം എന്നു പറഞ്ഞു ആ നാട്ടില്‍ നിന്നും അകന്നു..


തീക്കുനിക്കാര്‍ക്കു പവിത്രേട്ടനെക്കാള്‍ പരിചയം പവിത്രേട്ടന്റെ അച്ചന്‍ കുഞ്ഞിരാമേട്ടനെ ആണ് . ശില പോലെ പ്രത്യേക പോസില്‍ നിന്നു ഭിക്ഷാടനം ചെയ്യുന്ന കുഞ്ഞിരാമേട്ടന്‍, അതും ആവശ്യം ഉണ്ടെങ്കില്‍ മാത്രം. കുഞ്ഞിരാമേട്ടനു പരിചയമുള്ള ഒരേ ഒരു നാണയം പത്തു പൈസ മാത്രമാണോ എന്നു ഞാന്‍ അതിശയപ്പെട്ടിട്ടുണ്ട് . ഞാന്‍ മൂന്നാം ക്ലാസില്‍ ചേരാപുരം യു പി സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഇക്കാലം വരെയും കുഞ്ഞിരാമേട്ടന്‍ എല്ലാരോടും ചോദിക്കുന്നതു ഒരേ ഒരു കാര്യമാണു.. "പത്തു പൈസ തര്വോ ?". ഒരിക്കല്‍ ജയന്തി ബസ്സിന്റെ ഡ്രൈവര്‍ രാജേട്ടന്‍ ഒരു 5 രൂപാ നോട്ടു നീട്ടിയപ്പോള്‍ ഞെട്ടിത്തരിച്ചു കൈ പുറകോട്ടു വലിച്ചു കുഞ്ഞിരാമേട്ടന്‍ നടന്നകന്നതു എനിക്കോര്‍മയുണ്ട് .


ജട പിടിച്ച മുടി വെറുതെ പിരിച്ചു കൊണ്ടിരിക്കുക കുഞ്ഞിരാമേട്ടന്റെ ശീലമാണു, ഒരു നാള്‍ രാവിലെ സ്കൂളില്‍ പോകും വഴി തല മൊട്ടയടിച്ച കുഞ്ഞിരാമേട്ടനെ ഞാന്‍ കണ്ടു. അന്നു കൂടെ പഠിക്കുന്ന രാജേഷ്‌ പറഞ്ഞു, ഇന്നലെ വൈകുന്നേരം പവിത്രേട്ടന്‍ കുഞ്ഞിരാമേട്ടനെ കുളിപ്പിച്ചു , ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി എന്നൊക്കെ. ശരിക്കും അന്നാണു പവിത്രേട്ടന്‍ എന്ന ആളെ പറ്റി ഞാന്‍ കേള്‍ക്കുന്നത് .
പവിത്രേട്ടനെപ്പറ്റിയും കുഞ്ഞിരാമേട്ടനെപറ്റിയും തീക്കുനിയെപ്പറ്റിയും പറയാന്‍ ഒരുപാടുണ്ട്. അയ്യപ്പപണിക്കല്‍ പറഞ്ഞതു പൊലെ,'പവിത്രന്റെ മനസ്സിലും കവിതയിലും തീ ഉണ്ട് , എന്നാല്‍ അതു ആളിപ്പടരുന്നില്ല ജ്വലിക്കുന്നതേ ഉള്ളൂ.'കുഞ്ഞിരാമേട്ടനെ പറ്റി ഒരു കവിതയില്‍ പവിത്രേട്ടന്‍ പരാമര്‍ശിക്കുന്നുണ്ട്, 'മുല്ലപ്പൂ മണമുള്ള സ്ത്രീ(പവിത്രേട്ടന്റെ അമ്മ) തരുന്ന ചുരുട്ടിയ നോട്ടുകളെക്കാള്‍ തനിക്കിഷ്ടം മുഷിഞ്ഞ കീശയിലെ അഴുക്കു പുരണ്ട നാണയത്തുട്ടുകള്‍ ആണ് '.


ഇതിന്റെ ശീര്‍ഷകം എന്താ ഇങ്ങനെ എന്നു ആലോചിച്ചു തുടങ്ങിയൊ ? പറയാം... പറയാന്‍ തുടങ്ങിയതു ഇതൊന്നുമല്ലാ.. ഞാന്‍ കാടു കയറിപ്പോയീ...കുറേ കാലം മുന്‍പാണു (ഓന്തുകള്‍ക്കും, ദിനൊസറുകള്‍ക്കും ശേഷം ആണു കേട്ടൊ.) പവിത്രേട്ടനു എന്തൊ ഒരു അവാര്‍ഡ്‌ കിട്ടി, കൊച്ചു കൊച്ചു അവാര്‍ഡുകള്‍ക്കു ശേഷം കിട്ടിയ ഇമ്മിണി ബല്ല്യ ഒരു അവാര്‍ഡ്‌.
തീക്കുനി അടങ്ങുന്ന വേളം എന്ന കൊച്ചു ഗ്രാമം ഭരിക്കുന്നതു വലതു മുന്നണി, അതില്‍ തന്നെ കൂടുതലും മുസ്ലിം ലീഗ്‌, പേരിനു കോണ്‍ഗ്രസ്സന്മ്മാരും. മെംബേര്‍സ്‌ എല്ലാം നാട്ടിലെ പ്രാണിമാര്‍..അയ്യൊ..പ്രമാണിമാര്‍. അങ്ങനെ ഈ അവാര്‍ഡ്‌ പഞ്ചായത്തു കമ്മിറ്റിയില്‍ ആരൊ എടുത്തിട്ടു, അവസാനം തീരുമാനവുമായി, 'പവിത്രനെ ആദരിക്കണം', ചടഞ്ഞു ഛെ.. ചടങ്ങു കൂടി ആദരിക്കണം.


അങ്ങനെ ആ ദിവസം സമാഗമമായി, ആരൊക്കെയൊ വേദിയില്‍ ഇരിക്കുന്നു, ആരൊക്കെയൊ മൈതാനത്തും. വേദിയില്‍ കുറെ ഖദര്‍സ്‌, താടീസ്‌, കണ്ണടാസ്‌. കൊച്ചു കവികള്‍, വല്ല്യ കവികള്‍,ഭരണപക്ഷം, പ്രതിപക്ഷം, അങ്ങനെ സ്വാഗതപ്രാസംഗികന്‍ മഹാന്‍ വന്നു. മുകളില്‍ പറ ഞ്ഞ തരത്തിലുള്ള ഒരു മഹാനാട്ടുപ്രാണി, എല്ലാ വേദികളിലും പ്രയോഗിക്കുന്ന സാധാരണ പ്രയോഗങ്ങല്‍ പുള്ളിക്കാരന്‍ തുടങ്ങി.. അതിനു ശേഷം ഇങ്ങനെയും.."പവിത്രന്‍ ആരാണെന്നു നമുക്കെല്ലാം അറിയാം, പവിത്രന്‍ നമ്മുടെ തീക്കുനിയുടെ പേരു കേരളം മുഴുവന്‍ എത്തിച്ചിരിക്കുന്നു, പവിത്രന്‍ ഇനിയും ഓടണം, ഇല്ലെങ്കില്‍ അവനെ നമ്മള്‍ക്കു ഓടിക്കണം, പവിത്രനു വേണ്ട ട്രെയിനിംഗ്‌ അതിനുള്ള ചിലവു എല്ലാം നമ്മള്‍ കണ്ടെത്തണം.....


"സംഭവം ഒന്നുല്യാ.... വേറെ ആരൊ തീക്കുനി പ്രദേശത്തു ഉണ്ടു, ഒരു ഓട്ടക്കാരന്‍ , പേരു എനിക്കും അറീല്ല, അവനു എന്തോ ഒരു മെഡലൊ, സായി സ്കുളില്‍ അഡ്മിഷനൊ കിട്ടി, ഇതും ആ പഞ്ചായത്ത്  കമ്മിറ്റിയില്‍ ആരൊ പറഞ്ഞിരുന്നു.കല്പകിന്റെ ബ്ലോഗിലേക്ക്

20 .ജൂണ്‍ 2011 വായന വാരം ഉത്ഘാടനം : ശ്രീ ശ്രീനി എടച്ചേരി 3nd part


20 .ജൂണ്‍ 2011 വായന വാരം ഉത്ഘാടനം : ശ്രീ ശ്രീനി എടച്ചേരി  3rd പാര്‍ട്ട്‌ മധുരം മലയാളം മാതൃഭൂമി പത്ര സമര്‍പ്പണം .ശ്രീ വി പി കുട്ടികൃഷ്ണന്‍ [ റിട്ട: അദ്ധ്യാപകന്‍ ചെരപുരം.യു.പി.സ്കൂള്‍ ]

20 .ജൂണ്‍ 2011 വായന വാരം ഉത്ഘാടനം : ശ്രീ ശ്രീനി എടച്ചേരി 2nd part

20 .ജൂണ്‍ 2011 വായന വാരം ഉത്ഘാടനം : ശ്രീ ശ്രീനി എടച്ചേരി video 2nd part

20 .ജൂണ്‍ 2011 വായന വാരം ഉത്ഘാടനം : ശ്രീ ശ്രീനി എടച്ചേരി

20 .ജൂണ്‍ 2011 വായന വാരം ഉത്ഘാടനം : ശ്രീ ശ്രീനി എടച്ചേരി  വീഡിയോ

പൂക്കാലം










പൂക്കാലം --------------------ബിനീഷ [പൂര്‍വ്വവിദ്യാര്‍ത്ഥി ]

നിന്നില്‍ മിന്നിയതിന്നലെയെന്നുടെ ,
ഓര്‍മ്മകളാകും കുഞ്ഞോളങ്ങള്‍ ;
എന്നില്‍ വാര്‍ന്നത്‌ സൌരഭമൂറും
ജന്മാന്തര സൌഹൃദ ബന്ധങ്ങള്‍ .

പലകുറി വന്നു പല നിനവുകളില്‍
മന്ത്രമൃദു സ്വന പല്ലവിയായി ,
മനതാരിനകം കോള്‍മയിര്‍ കൊണ്ടൂ
പൊന്നുഷ ദീപ്തി പ്രഭയുമണിഞ്ഞു .

പല താലങ്ങളെടൂത്ത പ്രഭാതം
ഇനിയും നിന്നെ പൂജിക്കാനായ്
താലം കയ്യിലെടുത്തുലയൂതും
ശാന്തിമൃദുസ്മിത മന്ത്രമുരയ്ക്കും .

പൂക്കാലം പുഞ്ചിരിതൂകുമ്പോള്‍
കര്‍ക്കിടകത്തെ കാലമെടുക്കും
നനവായ്‌ ,നിനവായ്‌ ,പൊന്നിന്‍ ചിങ്ങ -

പ്പുലരിയില്‍ ഭേരി മുഴക്കും നമ്മള്‍ .

സ്നേഹമാണമ്മ ---------------------------------------------------------Haripriya 6A

സ്നേഹമാണമ്മ ദൈവമാമ്മ 
മക്കള്‍ക്ക്‌ സാന്ത്വനമമ്മ.
അമ്മതന്‍ താരാട്ട് പാട്ടില്‍ വഴിയുന്നു 
സ്നേഹത്തിന്‍ തേന്‍ മലര്‍ ത്തുള്ളി.
മക്കള്‍ക്ക്‌ വഴികാട്ടുമമ്മ
നന്മ ചൊരിയുന്നോരമ്മ.
*     *      *       *        *       *        *
                      മഴ പെയ്യുമ്പോള്‍ 

മാമല മുകളില്‍ മഴ പെയ്യുമ്പോള്‍ 
തവളകള്‍ തുള്ളി ചാടുന്നു ,
മയിലുകള്‍ നര്‍ത്തനമാടുന്നു 
കുയിലുകള്‍ പാടി രസിക്കുന്നു .

പൂക്കള്‍ വിടര്‍ന്നൊരു താഴ്വാരത്തില്‍ 
മഴ മഴ പെരുമഴ പെയ്യുമ്പോള്‍ 
മലയണ്ണാനിന്നുത്സവമായ് 
മഴയത്തോടി കളിയാട്ടം .

അമ്മ --------------------------------- അനര്‍ഘ 6A

അമ്മയുണ്ടമ്മയുണ്ടമ്മയുണ്ടേ
 നെഞ്ചോടു ചേര്‍ക്കുവാന്‍ അമ്മയുണ്ടേ 
ഊണ്‌മില്ലാതെ ഉറക്കമില്ലാതെ 
കാത്തിരിക്കുന്നോരമ്മയുണ്ടേ.
എന്നെ സ്നേഹിക്കുന്നോരമ്മയുണ്ട്‌
പുഞ്ചിരിക്കുന്നോരമ്മയുണ്ട്
അമ്മയുണ്ടമ്മയുണ്ടമ്മയുണ്ടെ 
നെഞ്ചോടു ചേര്‍ക്കുവാന്‍ അമ്മയുണ്ടേ...







തെന്നല്‍

n
തെന്നല്‍ ----- മുഹ്സിനത് സാഫിയ
ഇലയിലും തളിരിലും പൂവിലും പരിമളം
 പേറി പറക്കുന്ന തെന്നലല്ലേ ?
അങ്കണത്തില്‍ കളിയാടുന്ന പൈതലിന്‍ 
കൂടെ കളിക്കുവാന്‍ വന്നതല്ലേ?
മാലോകര്‍ക്കെല്ലാം കുളിര് ചൊരിഞ്ഞു നീ 
എങ്ങോട്ട് പോകുന്നു പൂന്തെന്നലെ?
ആകാശ പൊയ്കയില്‍ ആടിക്കളിക്കുന്ന 
അമ്പിളി മാമനെ കണ്ടുവോ നീ?

************************************


                          മഴ പെയ്തിറങ്ങുമ്പോള്‍ 
 ആകാശ ഗോളങ്ങള്‍ കൂട്ടിമുട്ടി  
മഴമേഘമെല്ലാം തണുത്തുറഞ്ഞു 
വസുധയ്ക്കാനന്ദമേകിടാനായ് 
പേമാരി പെരുമഴ പെയ്തിറങ്ങി .

തവളക്കുട്ടനു നൃത്തമാടാന്‍ 
മീനുകള്‍ക്കുത്സാഹമേകിടാനായ് 
തോടു കരകവിഞ്ഞൊഴുകിടെണം 
മഴ മഴ പേമഴ പെയ്തിടെണം .

ഗണിതം

ഗണിതത്തിലുള്ള സൃഷ്ടികള്‍ ആണ് ഈ പേജില്‍ പ്രസിദ്ധീകരിക്കുക .... 

ചാങ്ങാത്തം

ഏഴാം തരം വിദ്യാര്‍ഥിനി മുഹ്സിനത് സാഫിയ എഴുതിയ കവിത "ചങ്ങാത്തം ". ആറാം തരത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എഴുതിയതാണ് ഈ കവിത. ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥി സൂരജ് .എം .എസ് .ആണ് സംഗീതം നല്‍കി ആലപിച്ചത് .ഇതിനു വീഡിയോ തയാറാക്കിയതും കുട്ടികള്‍ തന്നെയാണ് മനോഹരങ്ങളായ നിരവധി കവിതകള്‍ ഈ കുട്ടി എഴുതിയിട്ടുണ്ട് .അവ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുംഈ കുരുന്നുകളുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവുമാണ്...വീണ്ടു ഈ കൊച്ചു ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ മറക്കരുത്. സ്നേഹാദരങ്ങളോടെ ........

പ്രവേശനോത്സവം

വര്‍ഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പുതിയ കുട്ടികളുടെ സ്വയം പരിചയപ്പെടുത്തല്‍ ,കലാപരിപാടികള്‍ ,മധുരവിതരണം എന്നിവ ഉണ്ടായിരുന്നു ..പി ടി , എം പി ടി അംഗങ്ങള്‍ പങ്കെടുത്തു .

പ്രവേശനോത്സവം 2011