മിണ്ടാട്ടമില്ലേ? ¬¬¬¬¬¬¬¬¬¬¬¬--------------------------ശ്രദ്ധ ശ്രീധരൻ…..5th std:A
പൂ നുള്ളി വാനിൽ പറക്കുന്ന തുമ്പീ,
നീയെന്റെ കൂടെ വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?
ചെന്താമരനിറപ്പീലി വിടർത്തി,
പുഞ്ചവിളയുന്ന പാഠത്ത് പോകാം,
കൊമ്പുള്ള കൊമ്പനെ കാണാം,
മയിലാട്ടം കണ്ടു രസിക്കാം.
കൂ കൂ പാടുന്ന കുയിലുകളുണ്ട്,
അണ്ണാരക്കണ്ണന്റെ തുള്ളാട്ടമുണ്ട്,
നീയെന്റെ കൂടെ വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?
വയർനിറയെത്തേൻ മധുരം നുണയാം,
വഴിനീളെയൊരോ കഥകൾ പറയാം,
എന്നോട് കൂട്ടായ് വരില്ലേ,
എന്നോട് മിണ്ടാട്ടമില്ലേ?
ഒരേ കുട ………. അഞ്ജുശ്രീ.ടി.എസ്. 5th std എ
മിന്നു എന്നാണ് അവളുടെ പേര്. അവൾ രണ്ടാം ക്ലാസിലാണ്. അതൊരു മഴക്കാലം. ഒരു ദിവസം അവൾ സ്കൂളിൽ പോകുമ്പോൾ ഒരു കോടമഴ പാഞ്ഞെത്തി. അവൾക്ക് കുട ഇല്ലായിരുന്നു. സ്കൂളിൽ എത്തുമ്പോൾ അവൾ ആകെ നനഞ്ഞു കുതിർന്നിരുന്നു. പുസ്തകങ്ങളും നനഞ്ഞു പോയി. ടീച്ചർ കുടയെടുക്കാത്തതിനു വഴക്ക് പറഞ്ഞു. .മഴ കാരണം അവളുടെ അച്ഛനു കുറേ ദിവസമായിട്ട് പണിയൊന്നുമില്ല. അതിപ്പോൾ ടീച്ചറോട് പറയുന്നതെങ്ങനെ? അവൾക്ക് അച്ഛനെക്കുറിച്ചോർത്തപ്പോൾ സങ്കടമായി. പണിക്ക് പോയാൽ ഒന്നാമത്തെ ദിവസം തന്നെ കുട വാങ്ങിത്തരാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അവളോട് കരഞ്ഞു പോയി. ടീച്ചർ അവളെ അടുത്തു വിളിച്ചു. ചേർത്തു നിർത്തിയിട്ട് തല ടവ്വൽ കൊണ്ട് തുവർത്തിക്കൊടുത്തു. ടീച്ചർ ചോദിച്ചു, മോൾക്ക് കുടയില്ല, അല്ലേ? അതു ടീച്ചർക്കെങ്ങനെ മനസ്സിലായെന്ന് അവൾ അത്ഭുതപ്പെട്ടു. അതു ചോദിക്കുമ്പോൾ ടീച്ചറും കരയുന്നുണ്ടായിരുന്നു. പാവം ടീച്ചർ! ടീച്ചർക്കും കുടയില്ലേ?
യാത്രയയപ്പും കവിതാ പ്രകാശനവും
യാത്രയയപ്പും കവിതാ പ്രകാശനവും
Posted on: 08 Mar 2012
കക്കട്ടില്‍: വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ശിഷ്യരുടെ കവിതാ സമാഹാരങ്ങളുടെ പ്രകാശനവും സംഘടിപ്പിച്ചു.
ചേരാപുരം യു.പി. സ്‌കൂളില്‍നിന്ന് വിരമിക്കുന്ന അധ്യാപകരായ എം.നാരായണന്‍, വി. പങ്കജം എന്നിവര്‍ക്കുള്ള യാത്രയയപ്പിനോടനുബന്ധിച്ചാണ് ഇവരുടെ ശിഷ്യരായ പവിത്രന്‍ തീക്കുനി, മുഹസിനത്ത് സാഫിയ എന്നിവരുടെ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ പവിത്രന്‍ തീക്കുനിയുടെ 'നിലവിളിക്കുന്ന്' സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥി മുഹസിനത്ത് സാഫിയുടെ 'നിലാവ്' എന്നീ സമാഹാരങ്ങള്‍ കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശനം ചെയ്തു. മാണിക്കോത്ത് ബഷീര്‍, എന്‍.കെ. കാളിയത്ത് എന്നിവര്‍ ഏറ്റുവാങ്ങി.
പരിപാടിയോടനുബന്ധിച്ച് നടന്ന കവിയരങ്ങ് പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു. കടമേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.സോമനാഥന്‍, ടി.അഹമ്മദ്, പി.എം. ഷിജിത്ത്, ബി.കെ. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം വേളം ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റ് കെ.സി.സല്‍മ ഉദ്ഘാടനം ചെയ്തു. എന്‍. പ്രഭാവതി, പി.പി.വിജയന്‍, കെ.പി.എ. റഹീം എന്നിവര്‍ സംസാരിച്ചു.
കുട്ടിയും കുയിലും....................ഫാഹിമ ശബ 6 ബി
മധു ശബ്ദത്തിൽ പാടും കുയിലേ
എങ്ങോട്ടേക്കാണീ യാത്ര?
ചോറ് തരാം ഞാൻ
കായ്കൾ തരാം ഞാൻ
എന്നുടെ കൂടെ വരാമോ നീ?
ഇപ്പൊഴൊന്നും വേണ്ടല്ലൊ
എന്നുടെ വയറു നിരഞ്ഞല്ലോ,
കായ്കൾ തിന്നും,
കനികൾ കഴിച്ചും,
എന്നുടെ വയറു നിറഞ്ഞലല്ലോ!
കുയിലേ കുട്ടികളില്ലേ കൂട്ടിൽ
അവരുടെ വയറു നിറച്ചോ നീ?
എന്നുടെ കയ്യിൽ ഉണ്ടപ്പം
വേണോ നല്ലൊരു നെയ്യപ്പം?
വേണ്ടാ വേണ്ടാ ചങ്ങാതി
കൂട്ടിൽ തീറ്റയിരിപ്പുണ്ട്
എന്നുടെ മക്കൾ വയറു നിറയ്ക്കും
തീറ്റകളൊത്തിരി തിന്നിട്ട്
ദൈവസ്നേഹം----------------------------------------------------------------------....................... ശാദിയ നസ്രിൻ 6എ
പാറിരസിക്കും ചങ്ങാതീ,
ചിത്രം തുന്നിയ കുപ്പായം
നെയ്തു നിനക്കിന്നാരേകീ ?
ആരും നൽകിയതല്ലല്ലോ!
ആരും നെയ്തതുമല്ലല്ലോ!!
ഞാൻ ജനിക്കുമ്പോൾ
എനിക്കു ദൈവം
കരുണയാലേകിയീ പട്ടുടുപ്പ്.
വേനലായാലും മഴയായാലും
ചേലിതൊരിക്കലും മാഞ്ഞിടില്ല.
ആരും കൊതിച്ചിടും കുഞ്ഞുടുപ്പ്
എത്ര മനോഹരമെന്നുടുപ്പ്
മങ്ങാത്ത വിങ്ങാത്ത പട്ടുടുപ്പേകിയ
ദൈവത്തെ ഞാനേറെ
സ്നേഹിക്കുന്നു.
കുരുവിയും വണ്ടും *******************************വിഷ്ണുവിജയൻ 7ഡി

വണ്ട്: കുഞ്ഞിക്കുരുവീ ചങ്ങാതീ
എങ്ങോട്ടേക്ക് ഗമിക്കുന്നു?
കുരുവി: പൂവുകൾ കാണാം തേൻ നുകരാം
പൂന്തോട്ടത്തിൽ പോകുന്നു?
വണ്ട്: പൊന്നേ,മുത്തേ തേൻ കുടമേ
ഞാനും കൂടെ പോരട്ടേ ?
കുരുവി: നിന്നെ കൂടെ കൂട്ടാം ഞാൻ
എന്തുതരും നീ പ്രതിഫലമായ് ?
വണ്ട്: മൂളിപ്പാടാം കഥ പറയാം,
ആകാശത്തിൻ കഥ പറയാം,
അമ്പിളിമാമനിരിക്കും മേട്ടിലെ
കേൾക്കാക്കഥകൾ പറഞ്ഞീടാം.
കുരുവി: എന്നാൽ വെക്കം പോന്നോളൂ,
എൻ ചിറകേറിയിരുന്നോളൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)