മാതൃസ്നേഹം………അയന.. കെ.പി…5TH std


മാതൃസ്നേഹം………അയന.. കെ.പി…5TH std

അമ്മ തൻ കുഞ്ഞിനെ വാരിപ്പുണരുമ്പോൾ
ഒരു മാത്ര ഞാനെന്തൊ ഓർത്തു പോയി
മാതാവിൻ സ്നേഹമൊരിക്കലും കിട്ടാത്ത
കുഞ്ഞുങ്ങളെന്റെ മനസ്സിൽ വന്നു.

ഒരു ജന്മമെങ്കിലും ആരോരുമില്ലാത്ത
കുഞ്ഞുങ്ങൾക്കേകേണമെന്റെ സ്നേഹം.
അമ്മയായാലുമൊരച്ഛനായ് തീർന്നാലു
മാരും കൊതിച്ചിടും മാതൃസ്നേഹം.

ബ്ലോഗ് രചനകളിൽ അച്ചടി മഷി പുരണ്ടപ്പോൾ

ഈ ബ്ലോഗിൽ നേരത്തെ പ്രസിദ്ധീകരിച്ച കവിത വർത്തമാനം പത്രത്തിൽ വന്നപ്പോൾ 
മാർച്ച് 8 ന് ശ്രീ കുരീപ്പുഴ  പ്രകാശനം ചെയ്ത മുഹസിനത്ത് സാഫിയയുടെ കവിതാസമാഹാരം ”നിലാവ്”
സാഫിയയുടെ കിട്ടണ്ണി എന്ന കുട്ടിക്കവിത ”വർത്തമാനം“ പത്രത്തിൽ 

കുയിൽനാദം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌..........................--------------------------------“ ............ നവനീത് കൃഷ്ണൻ...................6ബി


കുയിൽനാദം

കൂ കൂ കൂ കൂ കുയിലമ്മേ
നിൻ ചുണ്ടിൽ മധുസ്വരമാരെഴുതീ?
എന്തൊരു മധുരം നിൻ ഗാനം
കുളിരുകയാണെന്നകതാരം.
നിൻ സംഗീതം എൻ ഗീതത്തിൽ
പകരുകയില്ലേ പൂങ്കുയിലേ
നിൻ മണിനാദം കേൾക്കാനൊത്തിരി
കൊതിയാണെന്നും കുയിലമ്മേ
കൂ കൂ കൂ കൂ കുയിലമ്മേ
നിൻ ചുണ്ടിൽ മധുസ്വരമാരെഴുതി?

Kureeppuzha Sreekumar


  • വളരെയേറെ സന്തോഷം.അന്നത്തെ മീറ്റിംഗ് നന്നായോ?
    ബ്ലോഗ്‌ ശ്രദ്ധിച്ചു.നല്ല പരിശ്രമം.അഭിനന്ദനങ്ങള്‍.

യാത്രയയപ്പും കവിതാ പ്രകാശനവും


യാത്രയയപ്പും കവിതാ പ്രകാശനവും
Posted on: 08 Mar 2012


കക്കട്ടില്‍: വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ശിഷ്യരുടെ കവിതാ സമാഹാരങ്ങളുടെ പ്രകാശനവും സംഘടിപ്പിച്ചു.

ചേരാപുരം യു.പി. സ്‌കൂളില്‍നിന്ന് വിരമിക്കുന്ന അധ്യാപകരായ എം.നാരായണന്‍, വി. പങ്കജം എന്നിവര്‍ക്കുള്ള യാത്രയയപ്പിനോടനുബന്ധിച്ചാണ് ഇവരുടെ ശിഷ്യരായ പവിത്രന്‍ തീക്കുനി, മുഹസിനത്ത് സാഫിയ എന്നിവരുടെ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ പവിത്രന്‍ തീക്കുനിയുടെ 'നിലവിളിക്കുന്ന്' സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥി മുഹസിനത്ത് സാഫിയുടെ 'നിലാവ്' എന്നീ സമാഹാരങ്ങള്‍ കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശനം ചെയ്തു. മാണിക്കോത്ത് ബഷീര്‍, എന്‍.കെ. കാളിയത്ത് എന്നിവര്‍ ഏറ്റുവാങ്ങി.

പരിപാടിയോടനുബന്ധിച്ച് നടന്ന കവിയരങ്ങ് പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു. കടമേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.സോമനാഥന്‍, ടി.അഹമ്മദ്, പി.എം. ഷിജിത്ത്, ബി.കെ. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം വേളം ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റ് കെ.സി.സല്‍മ ഉദ്ഘാടനം ചെയ്തു. എന്‍. പ്രഭാവതി, പി.പി.വിജയന്‍, കെ.പി.എ. റഹീം എന്നിവര്‍ സംസാരിച്ചു.

കുട്ടിയും കുയിലും....................ഫാഹിമ ശബ 6 ബി


മധു ശബ്ദത്തിൽ പാടും കുയിലേ
എങ്ങോട്ടേക്കാണീ യാത്ര?
ചോറ് തരാം ഞാൻ
കായ്കൾ തരാം ഞാ‍ൻ
എന്നുടെ കൂടെ വരാമോ നീ?

ഇപ്പൊഴൊന്നും വേണ്ടല്ലൊ
എന്നുടെ വയറു നിരഞ്ഞല്ലോ,
കായ്കൾ തിന്നും,
കനികൾ കഴിച്ചും,
എന്നുടെ വയറു നിറഞ്ഞലല്ലോ!

കുയിലേ കുട്ടികളില്ലേ കൂട്ടിൽ
അവരുടെ വയറു നിറച്ചോ നീ?
എന്നുടെ കയ്യിൽ ഉണ്ടപ്പം
വേണോ നല്ലൊരു നെയ്യപ്പം?

വേണ്ടാ വേണ്ടാ ചങ്ങാതി
കൂട്ടിൽ തീറ്റയിരിപ്പുണ്ട്
എന്നുടെ മക്കൾ വയറു നിറയ്ക്കും
തീറ്റകളൊത്തിരി തിന്നിട്ട്

MY CAT___________________________NIVEDHITHA.KT 6D















my cat thinks i'm white.
my cat thinks i a'm pretty.
my cat hangs around with me
and follows me to wake.

my cat likes the fish i bring.
he thinks that it is for him.
he thinks that i;m kind and generous

and have a terrific heart.


















MY TREE___________________________________AVANI SREEDHARAN 6D


My tree
I have a tree,
A beautiful tree,
With various color.
When breeze comes,
It begins to dance,
And it always welcomes others.
So many birds and creatures-
Are living in the tree.
It gives shades to me
And it makes happy to me.



വാനിൻ പുഞ്ചിരി ------മുഹസിനത്ത് സാഫിയ....7എ


മാനത്തെത്തീ മഴവില്ല്
 അഴക് തുടിക്കും മഴവില്ല്  
പലനിറമുള്ളൊരു മഴവില്ല്
ഏഴഴകുള്ളൊരു മഴവില്ല് .
വർണ്ണക്കുടകൾ നിവർത്തീടും
 പ്രഭതൂകുന്നൊരുമഴവില്ല്
എന്തൊരു രസമാ മഴവില്ല്
 വാനിലണഞ്ഞൊരു മഴവില്ല് . 
കണ്ടാലാർക്കും കൊതിതോന്നും
വാനിൻ പുഞ്ചിരി മഴവില്ല് !

മുഹസിനത്ത് സാഫിയ....7എ

സഹായം-------------------------------------------സഫരിയ. .6എ


കുഞ്ഞിപ്പൂച്ചേ എങ്ങോട്ടാ
ഒറ്റയ്ക്കാണോ നിൻ യാത്ര?
ഒറ്റ്യ്ക്കെങ്ങും പോവല്ലേ
ആപത്തെങ്ങുമൊളിപ്പുണ്ട്.

വെക്കം വെക്കം പോയ്ക്കോളൂ
വീട്ടിലെ വഴിയെ നടന്നോളൂ
നിന്നെത്തേടി നടപ്പാവും
കണ്ണീർ തൂകിക്കൊണ്ടമ്മ.

എന്നുടെ കൂടെപ്പോരുന്നോ,
അമ്മയ്ക്കരികിൽ കൊണ്ടുവിടാം.
അമ്മയ്ക്കരിലണഞ്ഞാലോ
പേടിക്കാതെയിരുന്നീടാം.

ദൈവസ്നേഹം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌----------------------------------------------------------------------....................... ശാദിയ നസ്രിൻ 6എ

പൂമ്പാറ്റേ എൻ ചങ്ങാതീ,
പാറിരസിക്കും ചങ്ങാതീ,
ചിത്രം തുന്നിയ കുപ്പായം
നെയ്തു നിനക്കിന്നാരേകീ ?

ആരും നൽകിയതല്ലല്ലോ!
ആരും നെയ്തതുമല്ലല്ലോ!!
ഞാൻ ജനിക്കുമ്പോൾ
എനിക്കു ദൈവം
കരുണയാലേകിയീ പട്ടുടുപ്പ്.
വേനലായാലും മഴയായാലും
ചേലിതൊരിക്കലും മാഞ്ഞിടില്ല.
ആരും കൊതിച്ചിടും കുഞ്ഞുടുപ്പ്
എത്ര മനോഹരമെന്നുടുപ്പ്
മങ്ങാത്ത വിങ്ങാത്ത പട്ടുടുപ്പേകിയ
ദൈവത്തെ ഞാനേറെ
സ്നേഹിക്കുന്നു.

കുരുവിയും വണ്ടും *******************************വിഷ്ണുവിജയൻ 7ഡി



വണ്ട്:  കുഞ്ഞിക്കുരുവീ ചങ്ങാതീ
      എങ്ങോട്ടേക്ക് ഗമിക്കുന്നു?
കുരുവി: പൂവുകൾ കാണാം തേൻ നുകരാം
       പൂന്തോട്ടത്തിൽ പോകുന്നു?
വണ്ട്:  പൊന്നേ,മുത്തേ തേൻ കുടമേ
      ഞാനും കൂടെ പോരട്ടേ ?
കുരുവി: നിന്നെ കൂടെ കൂട്ടാം ഞാൻ
       എന്തുതരും നീ പ്രതിഫലമായ് ?
വണ്ട്:  മൂളിപ്പാടാം കഥ പറയാം,
      ആകാശത്തിൻ കഥ പറയാം,
      അമ്പിളിമാമനിരിക്കും മേട്ടിലെ
      കേൾക്കാക്കഥകൾ പറഞ്ഞീടാം.
കുരുവി: എന്നാൽ വെക്കം പോന്നോളൂ,
       എൻ ചിറകേറിയിരുന്നോളൂ.     

ഓണം വരുമ്പോൾ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------സവ്യശ്രീ 6എ




ഓണം വന്നോണം വന്നോണം വന്നേ
തിരുവോണം വന്നല്ലോ കൂട്ടുകാരേ
പൂക്കളിറുക്കണ്ടേ പൂക്കളം തീർക്കണ്ടേ
ഓണക്കോടിയുടുത്തിടേണ്ടേ
ഊഞ്ഞാലു കെട്ടണ്ടേ പാട്ടുകൾ പാടണ്ടേ
ആടിത്തിമിർത്തുരസിച്ചിടേണ്ടേ
ഓണം വന്നോണം വന്നോണം വന്നേ
തിരുവോണം വന്നല്ലോ കൂട്ടുകാരേ

ഞങ്ങളെക്കുറിച്ച് ചൂണ്ടുവിരലിൽ

ഞങ്ങളെക്കുറിച്ച് ചൂണ്ടുവിരലിൽ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതീകാത്മക ദണ്ഡിയാത്ര


പ്രതീകാത്മക ദണ്ഡിയാത്ര

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ ദണ്ഡിയാത്രയുടെ പുനരാവിഷ്ക്കരിച്ചു. യാത്ര ബി.പി.ഒ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സർവ്വശ്രീ എൻ.കെ.കാളിയത്ത്,സി.കെ.കുഞ്ഞമ്മദ്.,പി.റ്റി.എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കാക്കുനി ഭജനമഠത്തിന് സമീപത്ത് നിന്നു തുടങ്ങിയ യാത്ര തീക്കുനിയിൽ സമാപിച്ചു.വഴിനീളെ കുട്ടികൾ യാത്രയ്ക്ക് സ്വീകരണം നൽകി.ആകർഷകമായ യാത്ര കാണാൻ വഴിയിൽ സ്ത്രീകളും കുട്ടികളും കാത്തുനിൽ‌പ്പുണ്ടായിരുന്നു.

സ്വാതന്ത്ര്യദിനാശംസകൾ

എല്ലാ സന്ദർശകർക്കും സ്വാതന്ത്ര്യദിനാശംസകൾ “ സ്വാതന്ത്ര്യം തന്നെയമ്ര്യുതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മ്ര്യുതിയേക്കാൾ ഭയാനകം”

മീഡിയമില്ലാത്ത ക്ലാസിന് ഒരു ഗുരുദക്ഷിണ


മീഡിയമില്ലാത്ത ക്ലാസിന് ഒരു ഗുരുദക്ഷിണ

 അവളുടെപേർ അന്നപൂരണിയെന്നാണ്. ഞങ്ങളുടെസ്കൂളിൽ കഴിഞ്ഞ വർഷം വന്നതാണവൾ.. ആറാം ക്ലാസിൽ ചേർന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ല. കുട്ടികൾക്കെല്ലാം കൌതുകമായിരുന്നു ആ കറുത്ത ചുരുളമുടിക്കാരി . മറ്റുള്ളവർ മനസ്സിലാക്കുന്നുണ്ടോ എന്നു നോക്കാതെ അവൾ തുരുതുരാ സംസാരിക്കുന്നത് തമിഴ്ഭാഷ . ഒരു അന്യഗ്രഹജീവിയോടെന്നപോലെയായിരുന്നു കുട്ടികൾ അവളൊട് പെരുമാറിയിരുന്നത്. മലയാളം ക്ലാസിൽ അവൾ ഒരു കീറാമുട്ടിയായിരുന്നു. അവളെ അവഗണിക്കാൻ ഒട്ട് കഴിഞ്ഞിരുന്നുമില്ല. സംശയങ്ങളുടെ ഒരു ഭാണ്ഡം തന്നെ ആയിരുന്നു അവൾ. ചോദിക്കാതെ തന്നെ ഒരുപാട് കാര്യങ്ങൾ പറയും. അല്ലെങ്കിലും എങ്ങനെ ചോദിക്കാൻ? അതുകൊണ്ടായിരിക്കാം റേഡിയോ പോലെ അവൾ അങ്ങനെ പറഞ്ഞു കൊണ്ടിരുന്നത്. അവളുടെ നാട്ടിലെ, വീട്ടിലെ, സ്കൂളിലെ പല പല വിശേഷങ്ങൾ ആണ് പറയുന്നതെന്ന് പിന്നീട് മനസ്സിലായി. ഒന്നുകിൽ അവൾ മലയാളം പഠിക്കും, അല്ലെങ്കിൽ ഞങ്ങളെ തമിഴ് പഠിപ്പിക്കും എന്ന മട്ടിൽ ആണ് കാര്യങ്ങൾ പോകുന്നത്. പിന്നെപ്പിന്നെ അവൾ പറയുന്നത് മനസ്സിലാകാതെ വരുമ്പോൾ മറ്റുകുട്ടികൾ ട്രാൻസിലേറ്റ് ചെയ്തു തരാൻ തുട്ങ്ങി. അവൾക്ക് ഒരു “പുള്ളൈ തമ്പി ഇരുന്താച്ച്“ എന്നും അവൻ കഴിഞ്ഞകൊല്ലം “എരന്ത് പോച്ച്” എന്നും അങ്ങനെ മനസ്സിലായതാണ്. അല്പസ്വല്പം ആശയവിനിമയം ഞങ്ങൾ തമ്മിൽ തുടങ്ങിയപ്പോൾ ഒരു ശ്രമം മലയാളം പഠിപ്പിക്കാൻ നോക്കാം എന്നു തോന്നി. അങ്ങനെ ചില വാക്കുകൾ ഒക്കെ എഴുതി കൊടുത്തു. ആദ്യം അവളുടെ പേരു തന്നെ. പിന്നീട് അച്ഛൻ, അമ്മ തുടങ്ങിയവരുടെ പേരുകൾ. പുതിയ വാക്കുകളും അതിന്റെ ചിത്രവും വരച്ചു കൊടുക്കുന്ന രീതിയാണ് സ്വീകരിച്ചത്. ചില വാക്കുകൾ പഠിപ്പിക്കാൻ സ്വല്പം തമിഴും പിന്നെ ഇംഗ്ലീഷും ഒക്കെ ഉപയോഗിച്ചു. പിന്നെ മറ്റു കുട്ടികൾ അഭിനയിച്ചും “പൊട്ടൻ കളിച്ചും” മനസ്സിലാക്കിച്ച് കൊടുത്തു. ക്രമേണ അവൾ കാര്യങ്ങൾ ഗ്രഹിക്കാൻ തുടങ്ങി. നോട്ട് കാണിക്കാനും വായിക്കാനുമൊക്കെ പിന്നീട് വലിയ ആവേശമായിരുന്നു. ഒരു വ്യത്യാസം അവൾക്ക് എല്ലാറ്റിനും “ശരി” ഇട്ടു കൊടുക്കണമായിരുന്നു എന്നതാണ്. “ ശരി പോട്ര് ങ്കോ“ എന്ന് പറയുമായിരുന്നു. അവളിപ്പോൾ ശരിക്കും ഒരു മലയാളികുട്ടി ആയിക്കൊണ്ടിരിക്കുന്നു. ദിവസവും കുളിക്കില്ല എന്നതൊഴിച്ചാൽ.
   അങ്ങനെ ഇരിക്കുന്ന സമയത്താണ് ഞങ്ങളുടെ സ്കൂളിലെ വിജയൻ മാഷുടെ മകൾക്ക് ചെന്നൈയിൽ ബി ബി എ ക്ക് അഡ്മിഷൻ കിട്ടുന്നത്. അഡ്മിഷൻ കാർഡ് വന്നു. പക്ഷെ ഒരു പ്രശ്നം. അതിൽ തമിഴ് അല്ലാതെ ഒറ്റവാക്ക് പോലുമില്ല. ഇതെന്തു ചെയ്യും എന്നത് ഒരു ചോദ്യമായി. ഏതെങ്കിലും തമിഴനെ കണ്ടു പിടിക്കണം.. പെട്ടന്ന് എനിക്ക് ഒരു യുക്തി തോന്നി..ഞാൻ വിജയൻ മാഷോട് പറഞ്ഞു” നിങ്ങൾ അന്നപൂരണീയെ വിളിക്ക്”.  “ഓ ശരിയാ അവളോട് പറയാം” വിജയൻ മാഷക്ക് ആശ്വാസമായി . അന്നപൂരണി അത് തമിഴിൽ വായിച്ച് മലയാളത്തിൽ വിവർത്തനം ചെയ്ത് കൊടുത്തു. കാര്യം നടന്നതിനേക്കാൾ അവൾ ഒരു ദ്വിഭാഷി ആയതിലുള്ള അഭിമാനമായിരുന്നു ഞങ്ങൾക്ക്. ദ്വിഭാഷി ഗമയിൽ ചിരിച്ച് കൊണ്ട് ക്ലാസിലേക്ക് നടന്നുപോയി.

ഓണം വന്നല്ലോ______മുഹ്സിനത് സാഫിയ 7A


ഓണം വന്നല്ലോ ഓണപ്പൂത്തുമ്പീ,
പൂക്കളിറുത്തീടാം വായോ തേൻ തുമ്പീ.
പൂവിളി വേണം ഊഞ്ഞാൽ വേണം,
ഓണപ്പാട്ടുകൾ വേണം.
പുത്തരി വേണം പായസം വേണം,
സദ്യയൊരുക്കീടേണം.
                                ഓണം വന്നല്ലോ.........
മുറ്റം മെഴുകാം പൂക്കളം തീർക്കാം,
കോടിപ്പുടവയണിഞ്ഞീടാം,
മോടിയിലാടിപ്പാടീടാം,
വായൊ പൂത്തുമ്പീ.
                               ഓണം വന്നല്ലോ................
മാബലി മന്നനെയോർക്കും,
മലനാട്ടിൽ ഓണാഘോഷം.
മാനുഷരൊന്നായ് ചേരും,
വാസന്തോത്സവകാലം.
                               ഓണം വന്നല്ലോ ..............
പണ്ടു മഹാബലി വാണൊരുകാലം,
ഓർക്കാം ഓർമ്മ പുതുക്കീടാം.
സമഭാവനയിൽ പ്രജകൾ കഴിഞ്ഞൊരു,
സദ്ഭരണത്തിൻ സ്മരണയുണർത്താം. 
                                ഓണം വന്നല്ലോ....................
                                  
                         ___________   മുഹ്സിനത് സാഫിയ   7A

ഹിരോഷിമ ദിനാചരണം.സ്കൂളിൽ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ നിർമ്മിച്ചത് ആകര്‍ഷകമായ കാഴ്ച്ചയായിരുന്നു. ________ശേഖരണം: വിഷ്ണുവിജയൻ 7ഡി

ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ്ഉപയോഗിച്ചത് പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്                                                                                                                                                                             

1589 സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 80,000 പേരുടെ മരണത്തിന്‌ കാരണമായി. 90,000 മുതൽ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.
ബോംബു വീണിട്ട് 66 വര്‍ഷം തികയുന്നു. അന്താരാഷ്ട്ര ഹിരോഷിമ ദിനം  സോഷ്യല്‍ സയന്‍സ് ക്ലബ്  ആചരിച്ചു. സ്കൂളിൽ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ നിർമ്മിച്ചത്  ആകര്‍ഷകമായ കാഴ്ച്ചയായിരുന്നു.                           --------------------------------------------------ശേഖരണം: വിഷ്ണുവിജയൻ 7ഡി കൂടുതൽ ചിത്രം വീഡിയൊ പേജ് ഹിരോഷിമ ദിനം ക്ലിക്ക് ചെയ്യുക